Posts

"കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ!"

[ഈ കഥയിലെ ദൈവത്തിന് നില നില്‍ക്കുന്ന ദൈവങ്ങളുമായി ഒരു ബന്ധവുമില്ല. ഇതൊരു സ്വതന്ത്ര സങ്കല്‍പ്പമാണ്. ഈ കഥയിലെ ദൈവത്തിന് നിങ്ങളുടെ ദൈവവുമായി ബന്ധം തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ ദൈവത്തിന്റെ മാത്രം കുഴപ്പമാണ്.]   ആദ്യം   കേട്ടപ്പോള്‍ ഞാനും, എന്തിനധികം കുമാരേട്ടന്‍ പോലും വിശ്വസിച്ചില്ലെങ്കിലും അന്വേഷിച്ചു നോക്കിയപ്പോള്‍ സംഗതി സത്യമാണ്. കുമാരേട്ടന് ദൈവ ദര്‍ശനം കിട്ടിയിരിയ്ക്കുന്നു. അതേ, നമ്മുടെ ആഞ്ജനേയ ബസിന്റെ ഡ്രൈവര്‍ കുമാരന്‍ ഇല്ലേ, മൂപ്പര്‍ക്ക് തന്നെ.   അതും കണ്ണിക്കണ്ട ആപ്പ ഊപ്പ ദൈവത്തിനെയൊന്നുമല്ല, കാലാകാലങ്ങളായി കാകോളിപുരത്തിനെ കാത്തുരക്ഷിച്ചരുളുന്ന ദൈവങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ കാകോളിപുരത്തപ്പനെയാണ് ആള് കണ്ടത്. ഡ്യൂട്ടി ഇല്ലാത്ത ഒരു ദിവസം ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് മയങ്ങുമ്പോള്‍ രാമുവിന്റെ കുര കേട്ടാണ് കുമാരേട്ടന്‍ ഉണര്‍ന്നതും പുറത്തേയ്ക്ക് വന്നതും. “രാമൂ,” എന്ന് കുമാരേട്ടനോ ഭാര്യ കാര്‍ത്ത്യായനി ചേച്ചിയോ ഒന്ന് നീട്ടി വിളിക്കേണ്ട താമസം ഓടി വന്ന് അവരുടെ കാല്‍ക്കല്‍ മുട്ടിയുരുമ്മി നില്‍ക്കാറുള്ള ആ നാടന്‍ നായയെ അവര്‍ പൈസ കൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു ദിവസം   കുമാരേ

ചെക്കനും സുല്‍ത്താനും. അഥവാ ഒരു രാജ്യദ്രോഹ ചരിതം.

  സംഭവങ്ങള്‍ അന്തമോ കുന്തമോ ഇല്ലാത്ത നിരന്തരമായ ഒരു തുടര്‍ച്ചയാണെന്നാണ് തത്വചിന്തകരുടെ മതമെങ്കിലും, സംഗതി എവിടെനിന്നെങ്കിലും പറഞ്ഞുതുടങ്ങേണ്ടതുണ്ട് എന്നതുകൊണ്ട്,  ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പിരീഡ് പത്ത് സിയില്‍ കയറിച്ചെന്ന , ഹിറ്റ്ലര്‍ രാമന്‍ എന്ന് പ്രചുരപ്രചാരമാര്‍ജ്ജിയ്ക്കുകയും ആ പേര് അന്വര്‍ത്ഥമാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയും ചെയ്യുന്ന, രാമന്‍കുട്ടി മേനോന്‍ എന്ന രാമന്‍ മാഷ്,  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ചരിത്രമായ ഏതെങ്കിലും പുരുഷകേസരികളുടെ ചരിതം ഒരു പുറത്തില്‍ കവിയാത്ത ഗദ്യ ഘണ്ഡമാക്കി എഴുതാന്‍ പറയുന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് കരുതാം. അല്ലെങ്കിലും, ചരിത്രം പുരുഷൂസിന്‍റേത് മാത്രമാണ് പുരുഷൂസിന്‍റേതല്ലെങ്കില്‍ അത് ചരിത്രമല്ല എന്നാണല്ലോ. അതെങ്ങനെയായാലും, ചരിത്രം ഭാവിയെ സ്വാധീനിക്കുന്നു എന്ന് അടിയുറച്ച മാഷ്‌, ഇനി അങ്ങനെ സ്വാധീനിച്ചില്ലെങ്കില്‍ സ്വാധീനിപ്പിക്കാന്‍ എനിക്കറിയാം എന്ന പക്ഷക്കാരനായിരുന്നു. അതറിയാവുന്നതുകൊണ്ടുതന്നെയാണ്    അവസാനത്തെ രണ്ടു പിരീഡുകള്‍ പി ടി ആയിട്ടുകൂടി, ഹിറ്റ്ലര്‍ വന്നിങ്ങനെ പറഞ്ഞപ്പോള്‍, എല്ലാവരും അനുസരണയോടെ പേപ്പര്‍ വാങ്

ഒരു "ക്ലീഷേ" യക്ഷിക്കഥ

“ കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിന്കലും അനേകം രാജാക്കന്മാര്‍ ഭൂമി വഴിപോലെ വാണു രക്ഷിച്ചതിന്റെ ശേഷം , ക്ഷത്രിയ കുലത്തിങ്കല്‍ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമന്‍ അവതരിച്ചു. എങ്കിലോ, പണ്ടു ശ്രീ പരശുരാമന്‍ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാ ദോഷം പോക്കണം എന്ന് കല്പിച്ചു , കര്‍മ്മം ചെയ്വാന്തക്കവണ്ണം ഗോകര്‍ണ്ണം പുക്കു, കന്മലയില്‍ ഇരുന്നു, വരുണനെ സേവിച്ചു തപസ്സുചെയ്തു,വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാള ഭൂമിയ്ക്ക് രക്ഷ വേണം എന്നു കല്പിച്ചു, ൧൦൮ രംശ്വര പ്രതിഷ്ഠ ചെയ്തു . എന്നിട്ടും ഭൂമിയ്ക്കിളക്കം മാറിയില്ല എന്നു കണ്ട ശേഷം ശ്രീ പരശുരാമന്‍ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പലദിക്കില്‍ നിന്നും കൊണ്ടുവന്നു കേരളത്തില്‍ വെച്ചു. അവര്‍ ആരും ഉറച്ചിരുന്നില്; അവര്‍ ഒക്കെ താന്താന്റെ ദിക്കില്‍ പൊയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തില്‍ സര്‍പ്പങ്ങള്‍ വന്നു നീങ്ങാതെ ആയിപ്പോയി. അവരുടെ പീഡകൊണ്ട് ആര്‍ക്കും ഉറച്ചു നില്ക്കാന്‍ വശമില്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാര്‍ കുറയ കാലം കേരളം രക്ഷിച്ചു